Skip to main content

Posts

Showing posts from 2021

വിദ്യ__അഭ്യാസം........

കാട്ടിൽ ഒരുപാട് മൃഗങ്ങൾ ഉണ്ട് സിംഹവും, കടുവയും, കുരങ്ങനും തുടങ്ങി എല്ലാ മൃഗങ്ങളും. ഒരു ദിവസം സിംഹരാജാവ് തീരുമാനിച്ചു കാട്ടിലെ എല്ലാ മൃഗങ്ങൾക്കും വിദ്യാഭാസം നൽകാൻ. രാജാവ് എല്ലാമൃഗങ്ങൾക്കും പഠിക്കാനുള്ള syllabus തയ്യാറാക്കി പത്താം തരത്തിലുള്ള വിഷയങ്ങൾ ഇതൊക്കെയാണ് 1.മരംകയറ്റം 2.മരത്തിലെ പൂവ് പറിക്കുക 3.മരകൊമ്പ്ഒടിക്കുക എല്ലാ മൃഗങ്ങളും ഇതൊക്കെ പഠിക്കണം എങ്കിലേ പത്താം തരം ജയ്ക്കുകയുള്ളൂ... അങ്ങനെ എല്ലാരും പഠിക്കുവാൻ തുടങ്ങി exam ഒക്കെ കഴിഞ്ഞു result വന്നു......  കുരങ്ങൻ ഒഴികെ എല്ലാവരും തോറ്റു." ഈ കഥ കേട്ടിട്ട് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ..... കാലാകാലം ആയി നമ്മൾ കാണാതെ പിന്തുടരുന്ന വിദ്യാഭ്യാസ രീതി ആണിത്.കുട്ടികളുടെ താൽപര്യം പോലും ഇല്ലാതെ എന്തിനോ വേണ്ടി എന്തോ പഠിക്കുന്ന രീതി. ഓരോ കുട്ടികൾക്കും ഉള്ള talent കണ്ടുപിടിക്കുന്നത് ആകണം വിദ്യാഭാസം അത് വളർത്തി അതിൽ വളരാൻ ആകണം പഠിപ്പിച്ചുകൊടുക്കേണ്ടത്. പാടാൻ കഴിവുള്ളവനെ പാടാൻ ആണ് പഠിപ്പിക്കേണ്ടത് അല്ലാതെ അവനു integration പഠിപ്പിച്ചു കൊടുത്തിട്ട് എന്താ കാര്യം? Social responsibility, behaviour,ethics ഇതൊക്കെ അല്ലെ യഥാർത്ഥത്തിൽ ചെ

ഒരു കവിത എഴുതിടട്ടെ

ഞാനിന്ന് ഒരു കവിത എഴുതിടട്ടെ ഞാനിന്ന് എൻ കവിത എഴുതിടട്ടെ പൊടി പിടിച്ചു കിടക്കുന്ന എൻ പഴയ ഓർമ തൻ ചരിത്രം മറക്കുവാൻ കഴിയാത്ത മായകാഴ്ച- തൻ ചരിത്രം നീ എന്നിലുള്ളപ്പോഴുള്ള ആ നല്ല കാലത്തിൻ ചരിത്രം… നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം എന്നുള്ളിൽ കവിതയായി ഒഴുകിടുമ്പോൾ ആ കവിത എന്തേ എഴുതുന്നില്ല ആ കവിത എന്തേ എഴുതുവാൻ കഴിയുന്നില്ല ഒരു തുണ്ടു കടലാസു കഷ്ണത്തിൽ എഴുതുവാൻ കഴിയുമോ നിന്നോർമകൾ കാലത്തിൻ കടലാസു കഷ്ണത്തിൽ എഴുതുവാൻ കഴിയുമോ നിൻ ഓർമ്മകൾ കഴിയില്ല കഴിയില്ല കഴിയുമായിരുന്നെങ്കിൽ കാലം മാറ്റുമോ പ്രിയതേ എന്നെ ഒരു കവിയായ് പ്രകൃതിയും കാലവും ഈ ഏഴുലോകവും വർണ്ണിക്കുന്നു ഞാൻ എൻ തൂലികയിൽ എങ്കിലും എങ്കിലും കഴിയുന്നില്ല സഖി നിന്നെക്കുറിച്ചൊന്നു വർണിക്കുവാൻ നിന്നെക്കുറിച്ചൊന്നു ചിന്തിക്കുമ്പോഴോ വരളുന്നു എൻ ഓർമ്മയും നാവും പിന്നെ എൻ തൂലികയും ആശയം നശിച്ച ഈ ഞാനൊരു കവിയോ നിന്നെ എഴുതാത്ത ഞാനൊരു കവിയോ ഞാനൊരു കവിയല്ല കവിതയല്ല കാവ്യത്തം നശിച്ച വെറും ഒരു കാഴ്ച വസ്തു…

പ്രത്യാശയുടെ ഓർമ്മ പൂവ്....

അന്നൊരു മഴയുള്ള നേരത്തു നി എന്നില്നിന്നു നടന്നു നീങ്ങിടുമ്പോൾ നിന്നിലൂടെ അന്ന് പോയ് മറഞ്ഞു എന്നിലെ ചെറു മോഹങ്ങളും വിടരാതെ തന്നെ കൊഴിഞ്ഞൊരാ പൂമൊട്ടിൻ മിഴികൾ നിറഞ്ഞു കവിഞ്ഞിടുമ്പോൾ നീ അന്നു കാണാതെ പോയ് മറഞ്ഞു എന്നിലെ നീറുന്ന നോവുകളും അറിയാതെ തന്നെ അടർന്നൊരാ പൂവിന്റെ ഇതളുകൾ മാരുതൻ തഴുകിടുമ്പോൾ, ഞാൻ ഓർത്തുപോയി അന്ന് നിന്റെ കാർകൂന്തലിൽ തിരുകിയ മുല്ലതൻ സൗരഭ്യവും ചിതലരിക്കാത്തൊരാ ചിന്തതൻ നൊമ്പരം എന്റെ ഹൃത്തിൽ നിറഞ്ഞിടുമ്പോൾ എന്റെ മനസ്സിലെ സ്പടിക ബിംബകളിൽ നിറയുന്നു നിന്നുടെ സാമിഭ്യവും. കാലം കഴിഞ്ഞുപോയി കഥയും മുറിഞ്ഞുപോയി ജീവിത നൗകയിൽ ഞാൻ ഏകനായി ഒരു നോക്കു നിന്നെ കാണുവാൻ കഴിയാതെ വിട ചെല്ലുവാനാക്കുമോ എൻ ജീവന് . നഷ്ടസ്വപ്നത്തിൻ താളുകൾ മറിയുമ്പോൾ കിനാവുകൾ കണ്ടൊരു ലോകവും മാറുമ്പോൾ ക്ഷണികമാം ജീവിതയത്രയിൽ, ഏകാന്ത പാതയിൽ ഞാൻ നടന്നകന്നീടുന്നു അവസാന നാളിങ്ങടുത്തുവന്നു ജീവിതത്തിൽ അടിത്തട്ടുമെല്ലെ തെളിഞ്ഞു വന്നു വന്നില്ല വന്നില്ല നീ മാത്രം വന്നില്ല വന്നീടുവാൻ പുതു കാര്യമില്ല. കാണുന്നു ഞാൻ ആ കാർമേഘരൂപ - മല്ല വെളുത്തൊരു പൊൻകിരണം ആറാടി മണ്ണിലേക്കുള്ള പാത തെളിയിക്കുവാൻ വന്നില്ല കാലനത്രേ. ബന്ധത്തിന

വർഷംകഴിഞ്ഞുപോയ 'quarantine' അനുഭവം.......

   മീനവെയിൽ   അയതുകൊണ്ടാവാം നല്ല വെളിച്ചം. ജനൽപഴുതിലൂടെ എന്റെ കണ്ണുകളിൽ വെളിച്ചം എത്തുമ്പോൾ തീരാത്ത ഉറക്കവുമായി ഞാൻ നോക്കുകയാണ് "ഹോ നേരം പുലർന്നോ...." എന്നത്തേയും പോലെ 'quarantine' ആണല്ലോ എന്ന ഭാവവും. പതിവിൽ നിന്ന് വ്യത്യസ്തമായി ഭൂമി വന്ദനവും കഴിഞ്ഞ് ജനൽ തുറക്കുന്നു.. "മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിരിയും പുലർകാലെ..." മനസ്വിനി യിൽ ചങ്ങമ്പുഴയുടെ വർണ്ണന ഓർത്തുപോയി പൂത്തുലഞ്ഞ കണികൊന്നക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന പ്രഭാത സൂര്യൻ. പച്ചപ്പും ,പ്രകൃതിരമണീയതയും,തിരക്കുപിടിച്ച ജീവിതയാത്രക്കിടയിൽ ആദ്യമായി കണ്ട പുറംകാഴ്ച.. പിന്നെ ഇതുവരെശ്രദ്ധിക്കാത്ത റേഡിയോയിൽ നിന്നും ഓടക്കുഴൽ നാദവും, എന്തോ നല്ല മനസ്സുഖം. രാവിലെ കിട്ടിയ ഉന്മേഷം എന്നെ വേറെവിടെയോ കൊണ്ടെത്തിച്ചു. കുളി കഴിഞ്ഞ് വീണ്ടും മുറിയിൽ എന്തുമ്പോൾ സ്ഥിരം കാഴ്ച പഠിച്ചിട്ടും പഠിക്കാത്ത"programming" ഉം ,വരച്ചിട്ടുംശെരിയാകാത്ത ചിത്രവും,എന്നെ നോക്കി പുഞ്ചിരിക്കുന്ന മൊബൈൽ ഉം,പിന്നെ വാഴിച്ചുതീരാറായ കുറെ പുസ്തകങ്ങളും. വ്യത്യസ്തമായി എന്തെലും ചെയ്യണമെന്ന ചിന്ത "കവിത" യിൽ ഉടക്കി.കഴിഞ്ഞകാലവും പ്

തെരുവിൻ്റെ കവിക്ക്, അയ്യപ്പനൊരു സ്മരണക്കുറിപ്പ്......

“നീയറിയുന്നുവോ? ചോലമരങ്ങളിൽ സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ നീലച്ചിറകു കുഴഞ്ഞു വീഴുന്നതും” -(ഒരു പ്രണയഗീതം) തെരുവിൻ്റെ കവി, അതെ തെരുവിൻ്റെ സ്വന്തം കവി എന്നു തന്നെയാണ് കവി അയ്യപ്പനു ചേർന്ന വിശേഷണം. മാളമില്ലാത്ത പാമ്പിനെപ്പോലെ തെരുവിനെ ഗൃഹമാക്കിയ കവി.ആധുനീക കവിതയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പുതിയ തലത്തിലേക്കുള്ള പാത സൃഷ്ടിച്ച കവി. കവിത ജീവിതവും ജീവിതം കവിതയുമാക്കിയ മറ്റൊരു കവിയെ മലയാളത്തിന് കണ്ടെത്താൻ സാധിക്കില്ല അതു തന്നെയാണ് മലയാള കവികളിൽ അയ്യപ്പനെ വ്യത്യസ്തനാക്കുന്നത്. പ്രണയവും, മരണം, ജീവിതവും തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവി. പാതയോരങ്ങളിലെ ജീർണിച്ച കടലാസു കഷ്ണങ്ങളിൽ വിരിയിച്ച ജീവിതാനുഭവങ്ങളായിരുന്നു ഓരോ അയ്യപ്പൻ കവിതകളും. കവിതയ്ക്ക് ഒരു ഉപാധി മാത്രമാണ് തൻ്റെ ജീവിതമെന്ന് കവിതകളിലൂടെ പറയാതെവച്ചു അയ്യപ്പൻ.പച്ചയായ ജീവിതo കലർപ്പിലാതെ ജീവിച്ച് തീർത്ത ഒരു പാവം മനുഷ്യൻ മറ്റുള്ളവരുടെ ഹൃദയതലങ്ങളിൽ കോരിയിട്ട വിരഹവും, പ്രണയവും, വിപ്ലവവും ഇന്നും മായാതെ നിൽക്കുന്നു. വേദനയുടെയും ദുരന്തത്തിൻ്റെയും പ്രവാചകൻ ആകുമ്പേഴും സമകാലീക വ്യവസ്ഥിതികളോടുള്ള