അന്നൊരു മഴയുള്ള നേരത്തു നി എന്നില്നിന്നു നടന്നു നീങ്ങിടുമ്പോൾ
നിന്നിലൂടെ അന്ന് പോയ് മറഞ്ഞു എന്നിലെ ചെറു മോഹങ്ങളും
വിടരാതെ തന്നെ കൊഴിഞ്ഞൊരാ പൂമൊട്ടിൻ മിഴികൾ നിറഞ്ഞു കവിഞ്ഞിടുമ്പോൾ
നീ അന്നു കാണാതെ പോയ് മറഞ്ഞു എന്നിലെ നീറുന്ന നോവുകളും
അറിയാതെ തന്നെ അടർന്നൊരാ പൂവിന്റെ ഇതളുകൾ മാരുതൻ തഴുകിടുമ്പോൾ,
ഞാൻ ഓർത്തുപോയി അന്ന് നിന്റെ കാർകൂന്തലിൽ തിരുകിയ മുല്ലതൻ സൗരഭ്യവും
ചിതലരിക്കാത്തൊരാ ചിന്തതൻ നൊമ്പരം എന്റെ ഹൃത്തിൽ നിറഞ്ഞിടുമ്പോൾ
എന്റെ മനസ്സിലെ സ്പടിക ബിംബകളിൽ നിറയുന്നു നിന്നുടെ സാമിഭ്യവും.
കാലം കഴിഞ്ഞുപോയി കഥയും മുറിഞ്ഞുപോയി ജീവിത നൗകയിൽ ഞാൻ ഏകനായി
ഒരു നോക്കു നിന്നെ കാണുവാൻ കഴിയാതെ വിട ചെല്ലുവാനാക്കുമോ എൻ ജീവന് .
നഷ്ടസ്വപ്നത്തിൻ താളുകൾ മറിയുമ്പോൾ
കിനാവുകൾ കണ്ടൊരു ലോകവും മാറുമ്പോൾ
ക്ഷണികമാം ജീവിതയത്രയിൽ,
ഏകാന്ത പാതയിൽ ഞാൻ നടന്നകന്നീടുന്നു
അവസാന നാളിങ്ങടുത്തുവന്നു
ജീവിതത്തിൽ അടിത്തട്ടുമെല്ലെ തെളിഞ്ഞു വന്നു
വന്നില്ല വന്നില്ല നീ മാത്രം വന്നില്ല
വന്നീടുവാൻ പുതു കാര്യമില്ല.
കാണുന്നു ഞാൻ ആ കാർമേഘരൂപ -
മല്ല വെളുത്തൊരു പൊൻകിരണം
ആറാടി മണ്ണിലേക്കുള്ള പാത തെളിയിക്കുവാൻ വന്നില്ല കാലനത്രേ.
ബന്ധത്തിനു മേൽ ബന്ധനം തുടരുന്ന കാലം കാലനെക്കാൾ ചെറുതാണത്രേ
ഇക്കാലവും മായും വർഷം വരും ആ വർഷത്തിൽ ബന്ധന മൊലിച്ചു പോകും
അന്നൊരു പൂക്കാല രാവിൽ പൂമൊട്ടുകൾ വിടരും, പൂമ്പാറ്റ ഉല്ലസിക്കും
അടരാതെ നിൽക്കുന്ന ഇതളുകൾക്കിടയിൽ
ആ മന്ദമാരുതൻ ഉല്ലസിക്കും
ഇരുണ്ടിരിക്കുന്നൊരു അംബരത്തിൻ പിന്നിൽ പഴയ നക്ഷത്രങ്ങൾ പുഞ്ചിരിക്കും…
Comments
Post a Comment